വള്ളംകളിയും ഐ.പി.എല്‍. രുപത്തിലാകുന്നു (K.B.R.L.)
ഐപിഎൽ മാതൃകയിൽ കേരള
ബോട്ട് റേസ് ലീഗുമായി കേരള ടൂറിസം വകുപ്പ്
10 ലക്ഷം രൂപ വരെ സമ്മാനം നൽകും.
അവലോകനം:- KERALA NEWS I&PRD
PORTAL
ആലപ്പുഴ പുന്നമടക്കായലിൽ നടക്കുന്ന
നെഹ്റു ട്രോഫി വള്ളംകളി മത്സരം മുതൽ പ്രസിഡന്‍റ്സ് ട്രോഫി വള്ളംകളി വരെ ഉൾപ്പെടുത്തിക്കൊണ്ട് ഐപിഎൽ മാതൃകയിൽ സംസ്ഥാനത്തെ
ജലമേളകൾ ലീഗ് അടിസ്ഥാനത്തിൽ നടത്തുന്നതിന് കേരള സംസ്ഥാന ടൂറിസം വകുപ്പ്
തീരുമാനിച്ചു.
ഈ ജലമേളയ്ക്ക് കേരള ബോട്ട് റേസ് ലീഗ് (K.B.R.L.) എന്നാണ് പേരിട്ടിരിക്കുന്നത്. ഈ മഹാമേളയിൽ നിന്ന് ആചാരാനുഷ്ഠാനങ്ങളുമായി
ബന്ധപ്പെട്ട പരമ്പരാഗത ജലോത്സവങ്ങൾ ഒഴിവാക്കിക്കൊണ്ട് അഞ്ച് ജില്ലകളിലെ
വള്ളംകളികളെ ലീഗടിസ്ഥാനത്തില്‍ ഉള്‍പ്പെടുത്തും.
2018 ആഗസ്റ്റ് 11 മുതല്‍ നവംബര്‍ 1 വരെ കേരള ബോട്ട് റേസ് ലീഗ് സംഘടിപ്പിക്കാനാണ്
മന്ത്രി കടകംപള്ളി സുരേന്ദ്രന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍വച്ചാണ് തീരുമാനിച്ചുത്. ഈ വരുന്ന ആഗസ്റ്റ് 11 ന് ആലപ്പുഴ പുന്നമടക്കായലില്‍ നടക്കുന്ന നെഹ്രു ട്രോഫി വള്ളംകളി മത്സരം
യോഗ്യതാ മത്സരമായി കണക്കാക്കും തുടര്‍ന്ന്
ലീഗ് മത്സരങ്ങള്‍ നടത്തും.
മത്സര
തീയതികള്‍ നേരത്തെ പ്രഖ്യാപിച്ച് അന്താരാഷ്ട്ര തലത്തില്‍ തന്നെ പ്രചാരണം നടത്തും. അതുമൂലം
കേരളത്തിലെത്തുന്ന വിനോദസഞ്ചാരികള്‍ക്ക്
മത്സരം ആസ്വദിക്കാന്‍ അവസരം ലഭിക്കുന്ന തരത്തിലാണ് ലീഗ് മത്സരങ്ങള്‍
സംഘടിപ്പിക്കന്നത്. 2018 ആഗസ്റ്റ് 11 ന് നെഹ്‌റു
ട്രോഫി വള്ളംകളിയോടെ ആരംഭിച്ച് നവംബര്‍ 1 ന് കൊല്ലം
പ്രസിഡന്റ്‌സ് ട്രോഫി മത്സരത്തോടെ സമാപിക്കുന്ന കേരള ബോട്ട് റേസ് ലീഗില്‍ (K.B.R.L.) 12 മത്സരങ്ങളാണ് ഉണ്ടാകുക.
നെഹ്‌റു
ട്രോഫി വള്ളംകളിയില്‍ പങ്കെടുക്കുന്ന 20 ചുണ്ടന്‍
വള്ളങ്ങളില്‍ മികച്ച പ്രകടനം കാഴ്ച്ചവെക്കുന്ന 9 ചുണ്ടന്‍വള്ളങ്ങളാണ്
തുടര്‍ന്ന് നടക്കുന്ന ലീഗ് മത്സരങ്ങളില്‍
പങ്കെടുക്കുക. ആലപ്പുഴ ജില്ലയിലെ പുന്നമട, പുളിങ്കുന്ന്,
കൈനകരി, കരുവാറ്റ, മാവേലിക്കര,
കായംകുളം, എറണാകുളം ജില്ലയിലെ പിറവം, പൂത്തോട്ട, തൃശൂര്‍ ജില്ലയിലെ കോട്ടപ്പുറം, കോട്ടയം ജില്ലയിലെ താഴത്തങ്ങാടി, കൊല്ലം ജില്ലയിലെ
കല്ലട, കൊല്ലം എന്നീ വേദികളിലാണ് ലീഗ് മത്സരങ്ങള്‍
സംഘടിപ്പിക്കുകയെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അറിയിച്ചു. ജല
മഹോത്സവങ്ങളായാണ് ഓരോ പ്രദേശത്തും ലീഗ് മത്സരങ്ങള്‍ നടത്തുക.
ആലപ്പുഴ:- പുന്നമട, പുളിങ്കുന്ന്, കൈനകരി,
കരുവാറ്റ, മാവേലിക്കര, കായംകുളം.
കോട്ടയം:- താഴത്തങ്ങാടി.
എറണാകുളം:- പിറവം, പൂത്തോട്ട.
തൃശൂര്‍:- കോട്ടപ്പുറം.
കൊല്ലം:- കല്ലട, കൊല്ലം.
തുഴച്ചിലുകാരില്‍
75 ശതമാനം തദ്ദേശീയരായിരിക്കണമെന്നും യോഗത്തില്‍
തീരുമാനിച്ചു. എല്ലാ മത്സരങ്ങളിലും യോഗ്യത നേടിയ എല്ലാ വള്ളങ്ങളും ഹീറ്റ്‌സ് മുതല്‍ പങ്കെടുക്കേണ്ടതാണെന്നും.
ഏകദേശം 15 കോടിയോളം രൂപയാണ് ഈ കേരള ബോട്ട് റേസ് ലീഗ് സംഘടിപ്പിക്കുന്നതിന്
വേണ്ടിവരിക. ഇതിനായി കേരള സര്‍ക്കാര്‍ 10 കോടി രൂപ കഴിഞ്ഞ
ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്. ബാക്കി പണം സ്‌പോണ്‍സര്‍ഷിപ്പിലും മറ്റുമായി
കണ്ടെത്തേണ്ടിത്താനാണ് തീരുമാനം. സംസ്ഥാനത്തിന്റെ ടൂറിസം മേഖലയിലും, ജലോത്സവങ്ങള്‍ക്കും ആവേശം പകരാന്‍ ഐപിഎല്‍ മാതൃകയിലുള്ള ( K.B.R.L
) കേരള ബോട്ട് റേസ് ലീഗിലൂടെ സാധിക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍
പറഞ്ഞു. യോഗത്തില്‍ എംഎല്‍എമാരായ തോമസ് ചാണ്ടി, എം. മുകേഷ്,
അനൂപ് ജേക്കബ്, കോവൂര്‍ കുഞ്ഞുമോന്‍, പ്രതിഭ, മുന്‍ എംഎല്‍എമാരായ സി.കെ സദാശിവന്‍, കെ.കെ ഷാജു, ടൂറിസം സെക്രട്ടറി റാണി ജോര്‍ജ്,
ടൂറിസം ഡയറക്ടര്‍ പി.ബാലകിരണ്‍ എന്നിവര്‍ പങ്കെടുത്തു.
NB: ഈ പോസ്റ്റ് കേരള ന്യൂസ് ഐ & പി ആര്‍ ഡി പോര്‍ട്ടല്‍ നിന്ന് എടുത്തിട്ടുള്ളതാണ്.









